ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരത അഴിച്ചുവിട്ട് നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഭീകര സംഘടനയാണ് ജെയ്ഷെ മുഹമ്മദ്. ജമ്മുകശ്മീരിനെ അടര്‍ത്തി മാറ്റി പാക്കിസ്ഥാനൊപ്പം ചേര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളില്‍ ഒന്ന്. ലഷ്ക്കര്‍ ഇ തൊയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് സകല സഹായവും ചെയ്യുന്ന ജെയ്ഷിന് താലിബാന്, അല്‍ഖ്വയ്ദ തുടങ്ങിയ അന്താരാഷ്ട്ര ഭീകരസംഘടനകളുമായി അടുത്ത ബന്ധമാണ്.
ഇന്ത്യക്കു പുറമെ ഐക്യരാഷ്ട്രസഭയും റഷ്യ, കാനഡ, ബ്രിട്ടന്, അമേരിക്ക, ആസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളും ജെയ്ഷിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. മൗലാനാ മസൂദ് അസറെന്ന പാക് ഭീകരനാണ് ഇത് രൂപീകരിച്ചത്. നൂറു കണക്കിന് ജീവനുകള്‍ എടുത്ത മുംബൈ ഭീകരാക്രമണത്തിലും ഇയാള്‍ക്ക് പ്രധാന പങ്കുണ്ട്.
2016-ല്‍ പത്താന്‍കോട്ട് സൈനിക കേന്ദ്രം ആക്രമിച്ചത് ജെയ്ഷാണ്. പാക്കിസ്ഥാനും പാക് ചാരസംഘടനയായ ഐഎസ്ഐയും പറയുന്നതനുസരിച്ചാണ് ജെയ്ഷെ പ്രവര്‍ത്തിക്കുന്നത്.
90കളുടെ അവസാനത്തില്‍ പാക് ചാരസംഘടന ഐഎസ്ഐയുടെ സഹായത്തോടെയാണ് ജെയ്ഷെ രൂപീകരിച്ചത്. ആദ്യ കാലത്ത് ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയാണ് ഇവരെ സഹായിച്ചത്. 98ല്‍ അമേരിക്ക ജെയ്ഷിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലുള്ള ഇവരുടെ ക്യാമ്പ് ബോംബിട്ട് തകര്‍ത്തു. 99ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിനു പിന്നില്‍ ഹര്‍ക്കത്തുള്‍ ആയിരുന്നു. അന്ന് യാ്രതക്കാരെ മോചിപ്പിക്കുന്നതിനു പകരം ഇന്ത്യക്ക് വിട്ടയക്കേണ്ടിവന്ന ഭീകരനാണ് മൗലാന മസൂദ് അസര്‍. ഇയാളാണ് ജെയ്ഷെ രൂപീകരിച്ചത്. 2000ലാണ് ജെയ്ഷ ആദ്യം ജമ്മുകശ്മീരില്‍ ഭീകരാക്രമണം നടത്തിയത്. 2000 ഏപ്രില്‍ 20ന് ഉണ്ടായ ആക്രമണത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. 2001 ഡിസംബറില്‍ പാര്ലമെന്റാക്രമിച്ചതും ജെയ്ഷെ ഭീകരരാണ്. എട്ടു സൈനികരാണ് അന്ന് വീരമൃത്യ വരിച്ചത്. പിന്നെ കുറച്ചുകാലം ചെറിയ ആക്രമണങ്ങളില്‍ ഒതുങ്ങി. 2016ലെ പത്താന്‍കോട്ടെ ആക്രമണമാണ് പിന്നീടുണ്ടായ ഏറ്റവും വലിയ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: