കൊച്ചി : ആലുവ പുഴയില്‍ നിന്ന് യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുന്നു. കളമശ്ശേരിയിലെ കടയില്‍ നിന്നാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത പുതപ്പ് വാങ്ങിയതെന്ന് പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കടയില്‍ നിന്നും പുതപ്പ് വാങ്ങിയ സ്ത്രീയും പുരുഷനും തന്നെയാണ് കൊലയാളികളെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടക്കാരന്റെ സഹായത്തോടെയാണ് പോലീസ് ഇവരുടെ രേഖാചിത്രം തയ്യാറാക്കുന്നത്. പുതപ്പ് വാങ്ങാനെത്തിയത് നല്ല ഉയരമുള്ള മധ്യവയസ്കനായ പുരുഷനും മുപ്പത് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീയുമാണെന്നാണ് പോലീസിന്റെ നിഗമനം. വെള്ള നിറത്തിലുള്ള പോളോ കാറിലാണ് ഇരുവരും സഞ്ചരിച്ചത്. മൃതദേഹം ഉപേക്ഷിക്കാനായി ഇരുവരും ഇതേകാറില്‍ ചുറ്റിത്തിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കൊല നടന്നത് ഫെബ്രുവരി ഏഴിനാണെന്നും സ്ഥീരീകരിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകികള്‍ എന്ന് സംശയിക്കുന്നവര്‍ക്കായി ആലുവയിലേയും പരിസരത്തേയും സിസിടിവിയുംം മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പോലീസ് പരിശോധിച്ചു വരികയാണ്. ആരാണ് കൊല്ലപ്പെട്ടതെന്ന് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് സിസിടിയും മൊബൈല്‍ ടവറും തുമ്പായി ഉപയോഗിച്ച് പോലീസ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: