ബെംഗളൂരു : ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യമായി വനിത ഫ്ളൈറ്റ് എഞ്ചിനീയര്‍ ആകുന്നു. ചണ്ഡീഗഢ് സ്വദേശിനിയായ ഫ്ളൈറ്റ് ലഫ്റ്റനന്റ് ഹിന ജെയ്സ്വാളാണ് ഈ നേട്ടം കൈവരിച്ചത്.
ബെംഗളൂരു യെലഹങ്ക വ്യോമസേനാ ആസ്ഥാനത്തെ 112 ഹെലിക്കോപ്ടര്‍ യൂണിറ്റില്‍ നിന്ന് ആറുമാസത്തെ ഫ്ളൈറ്റ് എഞ്ചിനീയര്‍ കോഴ്സ് പൂര്‍ത്തിയാക്കിയതാണ് ഹിന. ഡി.കെ. ജയ്സ്വാള്‍, അനിത ജയ്സ്വാള്‍ ദമ്പതികളുടെ ഏക മകളാണ്. വ്യോമസേനയുടെ ഹെലികോപ്ടര്‍ യൂണിറ്റ് ഓപ്പറേഷന് വിഭാഗത്തിലാണ് ഇപ്പോള്‍ ഇവര്‍ക്ക് നിയമനം. ഹെലികോപ്ടറുകളുടെ ഓപ്പറേഷനിലും സാങ്കേതിക കാര്യങ്ങളിലും മേല്‍നോട്ടം വഹിക്കുകയെന്ന ദൗത്യമാണ് ഹിനയ്ക്കുള്ളത്. അവശ്യഘട്ടങ്ങളില്‍ സിയാച്ചിന്‍ മലനിരകളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഹിനയുടെ സേവനം ഉണ്ടാകും.
2015 ജനുവരി അഞ്ചിനാണ് ഹിന വ്യോമസേനയുടെ എഞ്ചിനീയറിങ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2018ലാണ് ഫ്ളൈറ്റ് എഞ്ചിനീയറിങ് വിഭാഗത്തില്‍ വനിതകളെ പ്രവേസിപ്പിക്കാന്‍ സേന തീരുമാനിക്കുന്നത്. ഈ വിഭഗത്തില്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതകൂടിയാണ് ഹിന. എയര്‍ മിസൈല്‍ വിഭാഗത്തില്‍ ഫയറിങ് ടീം ചീഫായും ബാറ്ററി കമാന്‍ഡറായും പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഈ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: