ശ്രീനഗര്‍: പുല്‍വാമയില്‍ സിആര്‍പിഎഫ് വ്യാഹന വ്യൂഹത്തിനു നേരെ ആക്രമണം നടത്താന്‍ ഉപയോഗിച്ചത് ആര്‍ഡിഎക്സാനെന്ന് എന്‍എസ്ജിയുടെ പ്രാഥമിക നിഗമനം. ആക്രമണം നടന്ന സ്ഥലത്ത് എന്എസ്ജിയും എന്‍ഐഎയും പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭീകരര്‍ 60 കിലോ ആര്‍ഡിഎക്സാണെന്നാണ് അനുമാനം.
അതീവ സ്ഫോടനശേഷിയുള്ള ആര്‍ഡിഎക്സിനൊപ്പം ക്വാറികളില്‍ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സൂപ്പര്‍ ജെല്‍ 90ഉം ഉപയോഗിച്ചതായാണ് സൂചന. ഇത് രണ്ടും കൂട്ടിക്കലര്‍ത്തിയാണ് സ്ഫോടകവസ്തുക്കള്‍ നിര്‍മിച്ചതെന്നാണ് വിലയിരുത്തല്‍. 350 കിലോയോളം വരുന്ന സ്ഫോടകവസ്തുക്കള്‍ സ്കോര്‍പിയോയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയതെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സെഡാന് കാറിലാണ് ചാവേറായ ആദില്‍ അഹമ്മദ് ധര് എത്തിയതെന്നാണ് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.
വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയായിരുന്നില്ല ആക്രമണം. പകരം സംശയം തോന്നാത്ത രീതിയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു ധറിന്റെ കാര്‍. തുടര്‍ന്നാണ് സ്ഫോടനം നടത്തിയത്.
ഏതാണ്ട് 78 ബസ്സുകളെ ഓവര്‍ടേക്ക് ചെയ്ത് എത്തിയാണ് ചാവേര്‍ സ്ഫോടനം നടത്തിയത്. ധറിനെ കൂടാതെ ഒരാള്‍കൂടി സഹായത്തിന് ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. 150 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനത്തിന്റെ ആഘാതമുണ്ടായി. ഒരു സൈനികന്റെ മൃതദേഹം 80 മീറ്റര്‍ ദൂരത്തേക്ക് വരെ തെറിച്ചു പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: