യാവത്മാല് : ജമ്മുകശ്മീര്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ യാവത്മാലില് വിവിധ വികസ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ചതില്‍ നിങ്ങള്‍ക്കുള്ള രോഷം ഞാന്‍ മനസ്സിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്മാര്ക്ക് ഭീകരാക്രമണത്തില്‍ ജീവന് വെടിഞ്ഞു. ആ ത്യാഗം വെറുതെയാകില്ല. അക്രമണം നടത്തിയ ഭീകരര്‍ എവിടെ ഒളിച്ചാലും വെറുതെ വിടില്ല. അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു
ആക്രമണം നടത്തിയവര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്കി കഴിഞ്ഞു. പുല്‍വാമയില്‍ ആക്രമണം നടത്തിയവരുടെ വിധി ഇന്ത്യന്‍ സൈന്യം തന്നെ തീരുമാനിക്കും. ആഭ്യന്തര സുരക്ഷക്ക് തന്നെയാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. പാക്കിസ്ഥാന് പാപ്പരത്വത്തിലാണെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണെന്നും മോദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: