കോഴിക്കോട് : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി. വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഭൗതിക ശരീരം കൊണ്ടുവന്നത്. മുഖ്യമന്ത്രിക്കു വേണ്ടി ഇ.പി. ജയരാജന്, ഗവര്‍ണര്‍ക്ക് വേണ്ടി മലപ്പുറം കളക്ടര്‍, കേന്ദ്ര സര്‍ക്കാരിനു വേണ്ടി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി.
പതിനഞ്ച് മിനിട്ടോളം കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. നിരവധിയാളുകളാണ് വസന്ത കുമാറിന് അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
വസന്തകുമാര്‍ പഠിച്ച ലക്കിടി ഗവ. എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ലക്കിടിയിലെ വീട്ടില്‍ എത്തിക്കും. കുടുംബ വീട് സ്ഥിതിചെയ്യുന്ന തൃക്കൈപറ്റ മുക്കംകുന്നിലാണ് അന്തിമ കര്‍മ്മങ്ങള്‍ നടത്തുന്നത്. സംസ്ഥാന- സൈനിക ബഹുമതികളോടെയാണ് സംസ്കാരം.
സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായി മന്ത്രിമാരായ ടിപി രാമകൃമഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനും ചടങ്ങുകളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: