ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പുതിയ തരം ഭീഷണിയാണ് ഇപ്പോള്‍ ഉടലടെുത്തിട്ടുള്ളതെന്ന് ഒരു മുന്‍ ഡിജിപി. നേരത്തെ കശ്മീരിലെ മുസ്ളീങ്ങള്‍ ആത്മഹത്യയെ അനുകൂലിച്ചിരുന്നില്ല. അത് അവര്‍ക്ക് ഹറാമായിരുന്നു. എന്നാല്‍ ഇസ്ളാമിനു വേണ്ടി ജീവനൊടുക്കുന്നത് പുണ്യമാണെന്ന പുതിയ വിശ്വാസമാണ് ഉടലെടുത്തിരുക്കുന്നത്.
പശ്ചിമേഷ്യയില്‍ ജനിച്ച്, താലിബാനും ഐഎസും അല്‍ഖ്വയ്ദയും അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്ന ഈ ചിന്തയാണ് ഇപ്പോള്‍ കശ്മീരിലും എത്തിയിരിക്കുന്നത്. ഇത് ഭാവിയില്‍ വലിയ വെല്ലുവിളിയാകും. മുന്‍ ഡിജിപി പറഞ്ഞു.
സിറിയയിലും അഫ്ഗാനിലും പാക്കിസ്ഥാനിലും പടര്‍ന്ന ഈ തീവ്രചിന്താധാര കശ്മീരിലേക്കും കടന്നു. മുന്‍പ് നടന്ന ചാവേറാക്രമണങ്ങള്‍ പാക്കിസ്ഥാനികളാണ് നടത്തിയിരുന്നത്. എന്നാല്‍ പുല്‍വാമ ചാവേറാക്രമണം നടത്തിയത് കശ്മീരി തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: