പാട്ന : മുസാഫര്‍പൂരിലെ സര്‍ക്കാര്‍ സംരക്ഷ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. മുസാഫര്‍പൂര്‍ പോക്സോ കോടതി ജഡ്ജി മനോജ് കുമാറാാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അശ്വനി നല്കിയ ഹര്‍ജിയിലാണ് ഈ വിധി. മുസാഫര്‍പൂര്‍ ജില്ലാ മിസ്ട്രേറ്റ് ധര്‍മേന്ദ്ര സിങ്, സാമൂഹിക ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ് എന്നിവര്‍ക്കെതിരേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വ്യാജ ഡോക്ടറായ അശ്വനിയാണ് പെണ്‍കുട്ടികളില്‍ മയക്കുമരുന്ന് കുത്തിവെച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് സുപ്രീംകോടതി നിതീഷ് കുമാര്‍ സര്‍ക്കാരിനെ നേരത്തെ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: