കല്‍പ്പറ്റ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. വീട്ടിലും സ്കൂളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ലക്കിടിയിലെ വീട്ടില്‍ എത്തിയത്. എന്നാല്‍ സംസ്കാരം അനന്തമായി വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികനേരം പൊതുദര്‍ശനം നീട്ടിയില്ല.
ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്.കരിപ്പൂര്‍ വിമനത്താവളത്തില്‍ നിന്ന് വയനാട്ടിലേക്ക് ഭൗതികശരീരം കൊണ്ടുപോകുന്നതിനിടെ കോഴിക്കോട്ടുകാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തൊണ്ടയാട് ജംഗ്ഷനില്‍ വാഹനവ്യൂഹം അല്പസമയം നിര്‍ത്തുകയായിരുന്നു.
ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു, സിറ്റി പോലീസ് കമ്മീഷണര്‍ കെ. സഞ്ജയ്കുമാര്‍ ഗുരുഡീന്‍, എംഎല്‍എമാര്‍, മേയര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും നൂറുകണക്കിന് നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഉച്ചയ്ക്ക് രണ്ടേകാലോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികശരീരം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമുള്‍പ്പെടെയുള്ളവര്‍ വാഹനവ്യൂഹത്തിനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: