ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തെ മഹത്വവത്ക്കരിച്ചും സൈന്യത്തെ വിമര്‍ശിച്ചും പോസ്റ്റിട്ട രണ്ടു കാശ്മീരികള്‍ക്കെതിരെ പോലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ഒരാള്‍ അറസ്റ്റില്‍. യെലഹങ്ക രേവാ കോളേജ് വിദ്യാര്‍ഥി തഹീല്‍ ലത്തീഫാണ് പിടിയിലായത്.
ഇയാളുടെ വാട്സ് ആപ്പ് സ്റ്റാറ്റസിലാണ് ഭീകരനെ മഹത്വവത്ക്കരിച്ചിരിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ കാശ്മീരിലുള്ള തന്റെ സുഹൃത്ത് അയച്ചു നല്‍കിയെന്നാണ് പറഞ്ഞത്. കൂടുതല്‍ പരിശോധനയില്‍ ഇരുവരും ഫെബ്രുവരി 20-24വരെ യെ ലഹങ്ക വ്യോമതാവളത്തില്‍ നടന്ന വ്യോമയാന പ്രദര്‍ശനം കാണാനുള്ള തയ്യാറെടുപ്പലായിരുന്നെന്ന് കണ്ടെത്തി. ഇതു കാണാനായി മാത്രം കാശ്മീരിലെ ഇയാളുടെ സുഹൃത്ത് അടുത്ത ദിവസം ബെംഗളൂരുവില്‍ എത്തുമെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി. ഭീകരാക്രമണത്തെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശ്രീനഗര്‍ സ്വദേശി അബിക് മാലിക്കിനെതിരെ കേസെടുത്തു.
വ്യാഴാഴ്ച വൈകിട്ടാണ് വിഘടനവാദികളെ പിന്തുണച്ചുകൊണ്ടും ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചുകൊണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റ് വിവാദമായതോടെ വെള്ളിയാഴ്ച ഫേസ്ബുക്ക് പേജ് ഡീലിറ്റ് ചെയ്യുകയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് പ്രവര്ത്തകന് ഗിരീഷ് ഭരത്വാജ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: