തിരുവനന്തപുരം: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരെ ഓര്‍ത്ത് രാജ്യം ഒന്നടങ്കം തേങ്ങുമ്പോള്‍ ഭീകരരുമായി കേന്ദ്രസര്‍ക്കാര്‍ ചങ്ങാത്ത ചര്‍ച്ച നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സിപിഎമ്മിന് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരെക്കാള് പ്രധാനമാണ് ഭീകരരുടെ സുരക്ഷ. കാര്‍ബോംബ് സ്ഫോടനം നടത്താനുള്ള ഊര്‍ജം പകര്‍ന്ന് നല്കിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കണമെന്ന ആവശ്യം വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ഉയരുമ്പോഴാണ് സ്വദേശത്ത് നിന്നുള്ള ഭിന്നസ്വരം.
എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മോദിസര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കണമന്നും ചര്‍ച്ചകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമം തുടങ്ങണമെന്നുമാണ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സിപിഎമ്മിന് പ്രിയപ്പെട്ട ചൈനയുടെ പ്രതികരണം വന്നതിനു പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. ചാവേര്‍ ആക്രമണത്തെ അപലപിച്ച ചൈന ഇന്ത്യയുടെ പ്രധാന ആവശ്യമായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് ഈ അവസരത്തിലും ഉണ്ടായത്.
മുംബൈ ഭീകരാക്രമണ കേസില്‍ വധ ശിക്ഷയ്ക്ക് വിധിച്ച അജ്മല്‍ കസബിന്റെ ദയാഹര്‍ജിക്കു വേണ്ടിയും പാര്‍ട്ടി നേതൃത്വം ഓടിനടന്നിരുന്നു. കാശ്മീരില്‍ സൈനികര്‍ ബലാല്‍സംഗം ചെയ്യുന്നുവെന്ന് പാര്‍ട്ടിവേദികള്‍ കോടിയേരി ബാലകൃഷ്ണന് പ്രസംഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: