ഇസ്ലാമാബാദ്: പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറ്റ് ലഭ്യമാകുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് പാക്കിസ്ഥാന്റെ ആരോപണം.
ആസ്ട്രേലിയ, സൗദി അറേബ്യ, യുകെ, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റ് തുറക്കാന്‍ സാധിക്കാത്തത്. പുല്‍വാമ ഭീകരാക്രമണമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനുള്ള പങ്ക് ഇന്ത്യ പുറത്തുവിട്ടിരുന്നു.
കൂടാതെ സിആര്‍പിഎഫ് ജവാന്മാരുടെ വീരചരമത്തിന് തിരിച്ചടിക്കും. ഇതിന് സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി പാക്കിസ്ഥാന് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: