ന്യൂദല്‍ഹി : ദല്‍ഹി കരോള്‍ ബാഗില്‍ മലയാളികള്‍ ഉള്‍പ്പടെ 17 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു. അര്പിത് ഹോട്ടല്‍ ഉടമ രാഗേഷ് ഗോയലിനെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.
ഗോയല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ഗോയലിന്റെ ലുക്ക് ഔട്ട് വിമാനത്താവളത്തില്‍ പതിപ്പിച്ചിരുന്നതിനാല്‍ ഇയാളെ തടഞ്ഞുവെച്ച് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്തതിനുശേഷം അന്വേഷണസംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഫെബ്രുവരി 12ന് പുലര്‍ച്ചെ 4.30ഓടെയാണ് കരോള്‍ബാഗ് ഹോട്ടലിന് തീപിടിക്കുന്നത്. മലയാളികളായ മുന്ന് പേര് ഉള്‍പ്പടെ 17 പേരാണ് ഇതില്‍ മരിച്ചത്. അഞ്ച് നിലകെട്ടിടത്തിലെ 44 മുറികളില്‍ 40 എണ്ണത്തിലും ആളുകള്‍ താമസിച്ചിരുന്നു. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: