ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ ജമ്മു കശ്മീര്‍ ഭരണകുടം പിന്‍വലിച്ചു. മിര്‍വൈസ് ഉമര്‍ ഫറൂഖ് ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ ശനിയാഴ്ചയാണ് പിന്‍വലിച്ചത്.
ഷബീര്‍ ഷാ, അബ്ദുള്‍ ഖനി ഭട്ട്, ബിലാല്‍ ലോണ്‍, ഹാഷിം ഖുറേഷി എന്നിവര്‍ക്കുള്ള സുരക്ഷയാണ് പിന്‍വലിക്കുന്നത്. എന്നാല്‍ പാക് അനുകൂല വിഘടനവാദി നേതാവ് സയ്ദ് അലി ഷാ ഗിലാനിയെ കുറിച്ച് ഈ ഉത്തരലവില് പരാമര്‍ശിക്കുന്നില്ല.
ഉത്തരവ് പ്രകാരം വിഘടനവാദികള്‍ക്ക് ഭരണകൂടം നല്‍കിയിരുന്ന വാഹനങ്ങളും സുരക്ഷയും ഞായറാഴ്ച വൈകീട്ടോടെ പിന്‍വലിക്കും. ഒരു ഉപാധികളിലും, ന്യായത്തിലും ഒരുവിധത്തിലുള്ള സുരക്ഷയും വിഘടനവാദികള്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. ഇത് കൂടാതെ മറ്റ് എന്തെങ്കിലും സൗകര്യം സര്‍ക്കാര്‍ നല്കിയിട്ടുണ്ടെങ്കില് അതും ഇതോടൊപ്പം പിന്‍വലിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം സുരക്ഷ നല്‍കിയിട്ടുള്ള വിഘടനവാദികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിച്ചശേഷം പോലീസ് ഇത് പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ച ശ്രീനഗര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ജമ്മുകശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ചില ഘടകങ്ങള്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയില്‍ നിന്ന് സാമ്പത്തിക സാഹയങ്ങള്‍ കൈപ്പറ്റുന്നുണ്ട്. ഇവര്‍ക്ക് നല്കുന്ന സുരക്ഷ പുനപരിശോധിക്കണമെന്ന് രാജ്നാഥ് സിങ് അറിയിച്ചിരുന്നു. ഇത്തരക്കാരെ കണ്ടെത്തി ഒറ്റപ്പെടുത്തണമെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള് വിജയിക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. അതിനിടെ ജനങ്ങളാണ് തന്റെ സുരക്ഷയെന്ന് ഭട്ട് വാര്‍ത്തയോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: