ചെന്നൈ : തമിഴ്നാട്ടില്‍ ട്രാന്‍സ്ജെന്‍ഡര്‍ പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തി. മരിയമ്മന്‍ കോവിലില്‍ പൂജാരിയായിരുന്ന രാജാത്തിയാണ് ഇത്തത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം രണ്ടുപേര്‍ ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് സൂപ്രണ്ട് ആര്. പ്രകാശന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ പലചരക്ക് കടക്കാരനെ പോലീസ് ചോദ്യം ചെയ്തു.
മറ്റൊരു ട്രാന്ജന്ഡറുമായി ഇയാള്‍ക്ക് ബന്ധം ഉണ്ടായിരുന്നു ഇതറിഞ്ഞ രാജാത്തി ആ ബന്ധത്തില്‍ നിന്നും ഇയാളെ വിലക്കിയതായും റിപ്പോര്‍ട്ടുണ്ട്. കൊലയ്ക്കു കാരണക്കാരായവര്‍ക്കു വേണ്ടി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: