ശ്രീനഗര്‍: പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ചയുടെ സമയം കഴിഞ്ഞെന്നും തിരിച്ചടിക്കുള്ള സമയമാണിതെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ജമ്മു കശ്മീരിലും പഞ്ചാബിലും ഭീകരാക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് പാക്കിസ്ഥാനെന്നും അമരീന്ദര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ അവര്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു. ഇപ്പോള്‍ നമ്മള് പ്രതികരിച്ചില്ലെങ്കില്‍ വീണ്ടും ഇതുപോലുള്ള വിപത്തുകള്‍ ഉണ്ടാവും. പാക്കിസ്ഥാന്റെ പദ്ധതികള്‍ മനസിലാക്കാനും ഉചിതമായ മറുപടി നല്‍കാനുമുള്ള സമയമാണിതെന്നും അമരീന്ദര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: