കോഴിക്കോട്: രാജ്യദ്രോഹം സിപിഎമ്മിന്റെ ഡിഎന്‍എയിലുള്ളതാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരില്‍ ചാവേറാക്രമണത്തില്‍ 44 സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്ന് പറയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാത്രമേ കഴിയൂ. അതു സിപിഎമ്മിന്റെ ഡിഎന്‍എയില്‍ രാജ്യദ്രോഹം ഉള്ളതുകൊണ്ടാണെന്നും എം.ടി. രമേശ് ആരോപിച്ചു.
രാജ്യം ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായ നിലപാട് എടുത്ത ഘട്ടങ്ങളിലെല്ലാം പിന്നില്‍ നിന്ന് കുത്തിയ ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും പാകി സ്ഥാന് അനുകൂലമായ ശബ്ദം കേരളത്തില്‍ നിന്ന് ഇത്തവണ ഉയര്‍ത്തിയത് കോടിയേരി ബാലകൃഷ്ണ നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയില്‍ എത്തിയെന്ന വാര്‍ത്ത ഇരുപാര്‍ട്ടികളുടെയും കേരളത്തിലെ പ്രവര്‍ത്തകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ധാരണയില്ലെന്ന് കോടിയേരി ബാലകൃഷ്ണന് പറയുന്നത്. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുണ്ടാക്കാനിരിക്കുന്ന അവിശുദ്ധ ബാന്ധവത്തിന്റെ തുടക്കമാണ് ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തണമെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് കണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും രാജ്യത്ത് അസ്ഥിരത യുണ്ടാക്കാനും നടത്തിയ പരിശ്രമമാണ് കശ്മീരിലെ ചാവേറാക്രമണമെന്ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം ശക്തിസംഗമം ഉദ്ഘാടനം ചെയ്ത എം.ടി. രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: