നാദിയാദ്: ആണ്‍കുട്ടികളുടെ ദേശീയ സീനിയര്‍ സ്്കൂള്‍ അത്ലറ്റിക് മീറ്റിലും കേരളം ചാമ്പ്യന്മാരായി. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ കേരളം 85 പോയിന്റോടെയാണ് ഒന്നാം സ്ഥാനക്കാരായത്. കര്‍ണാടക 57 പോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായി. ഹരിയാനക്കാണ് മൂന്നാം സ്ഥാനം. അവര്‍ക്ക് നാല്‍പ്പത് പോയിന്റ് ലഭിച്ചു.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം രണ്ട് സ്വര്‍ണവും നാല് വെള്ളിയും കരസ്ഥമാക്കി. ട്രിപ്പിള്‍ ജമ്പില്‍ അഖില്‍ കുമാര്‍ സ്വര്‍ണം നേടിയപ്പോള്‍ അജിത്ത് വെളളി മെഡല്‍ നേടി. നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ മുഹമ്മദ് ഷദന്‍ സ്വര്‍ണവും അനന്തു വിജയന് വെള്ളിയും കരസ്ഥമാക്കി. 800 മീറ്ററില്‍ ആദര്‍ശ് ഗോപിയും 4-400 മീറ്ററില്‍ റിലേ ടീമും വെളളി നേടി.
അഖില്‍ കുമാര്‍ 15.38 മീറ്റര്‍ താണ്ടിയാണ് ട്രിപ്പിള്‍ ജമ്പില്‍ ഒന്നാമനായത്. അഖില്‍ കുമാറിന് പിന്നില്‍ 15.20 മീറ്റര്‍ ചാടിയ അജിത്ത് രണ്ടാമനായി.
400 മീറ്റര്‍ ഹര്‍ഡില്‍സ് 53.30 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മുഹമ്മദ് ഷദന്‍ സ്വര്‍ണം നേടിയത്്. അനന്തു വിജയന് 53.42 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു.
ആദര്‍ശ് ഗോപി 800 മീറ്റര്‍ 1:56.58 സെക്കന്‍ഡില്‍ രണ്ടമതായി ഓടിയെത്തി. ഇതോടെ ആദര്‍ശ് ഗോപി്ക്ക് രണ്ട് മെഡലുകളായി. കഴിഞ്ഞ ദിവസം 1500 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.
അനന്തു വിജയന്, നന്ദു മോഹന്‍, മുഹമ്മദ് സെയ്ഫ്, ജോയ ല്‍ എം. എന്നിവരടങ്ങുന്ന ടീമാണ് 4-400 മീറ്റര്‍ റിലേയില്‍ കേരളത്തിനായി വെള്ളി മെഡല്‍ നേടിയത്്. സമയം 3:18.70.
മൂന്ന്് ദിവസമായി നടന്ന മീറ്റില്‍ കേരളത്തിന് അഞ്ച് സ്വര്‍ണവും അഞ്ച് വെളളിയും നാല് വെങ്കലവും ലഭിച്ചു. നാദിയാദില്‍ കഴിഞ്ഞയാഴ്ച നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ അത്ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലായി മൊത്തം 189 പോയിന്റ് നേടിയ കേരളം ഓവറോള്‍ ചാമ്പ്യന്മാരായി. കര്‍ണാടക 93 പോയിന്റോടെ രണ്ടാസ്ഥാനത്തെത്തി. തമിഴ്നാടിനാണ് മൂന്നാം സ്ഥാനം-87 പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: