മാഡ്രിഡ്: ലാ ലിഗയില്‍ തുടര്‍ച്ചയായ ആറാം വിജയം മോഹിച്ചിറിങ്ങിയ റയല്‍ മാഡ്രിഡിനെ ജിറോണ ഞെട്ടിച്ചു. പിന്നില്‍ നിന്ന് പൊരുതിക്കയറിയ ജിറോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിനെ തകര്‍ത്തത്. മത്സരത്തിനിടെ റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ആറാം മിനിറ്റില്‍ കസീമിറോ ഹെഡറിലൂടെ നേടിയ ഗോളില്‍ റയല്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ശക്തമായി പൊരുതിയ ജിറോണ രണ്ട് ഗോള്‍ നേടി വിജയിച്ചു. 65-ാം മിനറ്റില്‍ ക്രിസ്റ്റിയാന്റെ ഗോളില്‍ ജിറോണ സമനില പിടിച്ചു. സെര്‍ജിയോ റാമോസിന്റെ കൈയില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റിയാന് ഗോളാക്കി മാറ്റുകയായിരുന്നു. പത്ത് മിനിറ്റുകള്‍ക്ക് ശേഷം പോര്‍ട്ടു ജിറോണയുടെ രണ്ടാം ഗോളും നേടി.
ഈ തോല്‍വിയോടെ റയല്‍ 24 മത്സരങ്ങളില്‍ 45 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: