ദ ഹേഗ്: കുല്ഭൂഷണ് ജാദവിനെ പാക്കിസ്ഥാന് തട്ടിക്കൊണ്ടു പോയി തടവിലാക്കുകയായിരുന്നുവെന്ന് ഇന്ത്യ. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് നിരത്തുന്ന വാദങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ അറിയിച്ചു.
ഇന്ത്യക്കു വേണ്ടി മുന്‍ സോളിസ്റ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. കുല്ഭൂഷണ് ജാദവിന്റെ അറസ്റ്റിലൂടെ പാക്കിസ്ഥാന് വിയന്ന കരാര്‍ ലംഘിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ വാദങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. കുല്ഭൂഷണ് കുറ്റസമ്മത മൊഴി നല്‍കിയെന്ന വാദം തങ്ങള്‍ അംഗീകരിക്കില്ലെന്നും സാല്‍വെ പറഞ്ഞു.
ഇന്ത്യക്ക് വിചാരണരേഖ പോലും കൈമാറാന്‍ പാക്കിസ്ഥാന് തയാറല്ല. 13 തവണ കോണ്‍സുലാര്‍ സഹായം ആവശ്യപ്പെട്ട് സമീപിച്ചിട്ടും മറുപടിയുണ്ടായില്ലെന്നും ഹരീഷ് സാല്‍വെ വ്യക്തമാക്കി. അതേസമയം പാക്കിസ്ഥാന്റെ വാദം ചൊവ്വാഴ്ച നടക്കും. ബാരിസ്റ്റര്‍ ഖവാര്‍ ഖുറേഷിയാണ് അവര്‍ക്കുവേണ്ടി ഹാജരാകുന്നത്.
റിട്ടയേര്‍ഡ് നാവികസേനാ ഉദ്യോഗസ്ഥനായ കുല്ഭൂഷന് ജാദവിനെ ചാരവൃത്തി ആരോപിച്ച് 2017 ഏപ്രിലിലാണ് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. വിധിയെ ചോദ്യം ചെയ്ത് മേയില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: