തിരുവനന്തപുരം: സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 1.05 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതാ നായരെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. വ്യവസായിയായ ടി.സി. മാത്യുവില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്.
വിശ്വാസവഞ്ചന നടന്നെന്നും എന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ക്രിമിനല്‍ കേസിന്റെ പരിധിയില്‍ വരില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ടി.സി. മാത്യു നല്കിയ പരാതി സിവില്‍ കേസിന്റെ പരിധിയിലാണ് വരികയെന്നും കോടതി വ്യക്തമാക്കി.
ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്.ബി. നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത എസ്. നായരുമാണ് സോളാര്‍ ഉപകരണ ഇടപാടിനായി ടി.സി മാത്യുവിനെ സമീപിച്ച് പണം തട്ടിയതെന്നാണ് കേസ്. 2013ലായിരുന്നു തട്ടിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: