തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നും ആര്‍ത്തവ രക്തം അശുദ്ധിയല്ലെന്നും ഘോരമായി വാദിച്ചവര്‍ അരുംകൊലയ്ക്ക് വിധേയരായ യുവാക്കളോട് മുഖം തിരിക്കുന്നു. ശബരിമല ആചാരലംഘനത്തില്‍ വിശ്വാസികള്‍ക്കെതിരെ രംഗത്തു വന്ന സാംസ്കാരിക ബുദ്ധിജീവികളില്‍ ഭൂരിഭാഗവും കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചില്ല. പേരിനെന്തെങ്കിലും പറഞ്ഞവര്‍ തന്നെ സിപിഎം എന്നു പരാമര്‍ശിച്ചതുപോലുമില്ല.
സിനിമാ നടിയും ആക്റ്റിവിസ്റ്റുമായ റീമാ കല്ലിങ്കല്‍, യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം, സാമൂഹിക പ്രവര്‍ത്തക പാര്‍വ്വതി പവനന് തുടങ്ങിയവര്‍ കൊലപാതകത്തിനെതിരെ ഒന്നും പ്രതികരിച്ചില്ല. ഹിന്ദു സംഘടനകള്‍ക്കെതിരെ ഉറഞ്ഞുതുള്ളാറുള്ള എഴുത്തുകാരി ശാരദക്കുട്ടി സിപിഎമ്മിന്റെ പേരു പോലും പരാമര്‍ശിക്കാതെയാണ് പ്രതികരിച്ചത്. നീതിയും ധാര്‍മികതയും ജനാധിപത്യ ബോധവും കശാപ്പു ചെയ്യുന്നവര്ക്കൊപ്പമില്ലെന്നു മാത്രമാണ് ശാരദക്കുട്ടി കുറിച്ചത്.
കൊല നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടും ശശി തരൂര്‍ എംപിയുടെ അനുശോചന കുറിപ്പില്‍ സിപിഎമ്മിനെതിരെ ഒരു പരാമര്‍ശം പോലുമില്ല. രണ്ടു പേരുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞു തുടങ്ങിയ വരികളില്‍ തുടങ്ങുന്ന കുറിപ്പ് ഇരുവരുടെയും കുടുംബത്തിന്റെ വേദനയില്‍ പങ്കാളിയാകുന്നു എന്ന് മാത്രം പറഞ്ഞവസാനിപ്പിക്കുന്നു തരൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: