ന്യൂദല്‍ഹി: കാസര്‍കോട്ട് സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിന്റെ ആദ്യത്തെ ബലിയാടുകളാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. അധികാരത്തിന് വേണ്ടി സ്വന്തം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് രക്തദാഹികളായ സിപിഎമ്മിന് എറിഞ്ഞുകൊടുക്കുകയാണ്. ആരാണ് കൊലപ്പെടുത്തിയതെന്ന് പോലും രാഹുല്‍ പറയുന്നില്ല. രാഷ്ട്രീയ കൊലപാതകമെന്നതും അദ്ദേഹത്തിന്റെ ട്വീറ്റില്‍ ഇല്ല. വണ്ടിയിടിച്ചാണോ അവര്‍ കൊല്ലപ്പെട്ടത്?. എന്തിനാണ് രാഹുല്‍ സിപിഎമ്മിനെ സംരക്ഷിക്കുന്നതെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും വ്യക്തമാക്കണം, കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ബംഗാളിലും ത്രിപുരയിലും കൈകോര്‍ക്കുക, കേരളത്തില്‍ കശാപ്പ് നടത്തുക എന്നതാണ് ഇവരുടെ നയം. സിപിഎമ്മിനോടുള്ള അമിത വിധേയത്വം പ്രവര്‍ത്തകര്‍ തിരിച്ചറിയണം. ഈ നേതൃത്വത്തിന് തങ്ങളെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ മനസിലാക്കണം. പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണം. ഇതിനെതിരായ രാഷ്ട്രീയമാണ് ഉയര്‍ന്നുവരേണ്ടത്. കേരളത്തിലും സഖ്യമുണ്ടാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. കാസര്‍കോട് പഞ്ചായത്തുകളില്‍ ബിജെപിയെ പുറത്താക്കാന്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചിരുന്നു. അധികാരത്തിന് വേണ്ടിയുള്ള അവിശുദ്ധ സഖ്യത്തിന് പ്രവര്‍ത്തകരെ ബലിയാടുകളാക്കുകയാണ്.
കശ്മീരില്‍ ആക്രമണം നടത്തിയ ഭീകരരുമായി ചര്‍ച്ച നടത്തണമെന്ന് പറഞ്ഞ കോടിയേരി കേരളത്തില്‍ ക്രിമിനലുകളെക്കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നു. പിണറായി ഭരണത്തില്‍ സമാന്തര കോടതി സംവിധാനമാണ് സിപിഎം നടപ്പാക്കുന്നത്. സൈനികരെ കൊന്നൊടുക്കുന്ന ഭീകരരുമായി സമാധാനം വേണമെന്ന് പറയുന്ന കോടിയേരി ചുവപ്പന്‍-ജിഹാദി ഭീകരതയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. ചൈനയ്ക്കും പാക്കിസ്ഥാനും വേണ്ടിയുള്ള നിലപാടാണിത്, അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: