ന്യൂദല്‍ഹി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലയാളികളെക്കുറിച്ച് പരാമര്‍ശമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുശോചനം. രാഷ്ട്രീയ കൊലപാതകമെന്ന് പോലും പറയാതെയാണ് രാഹുലിന്റെ ട്വീറ്റ്. ”നിഷ്ഠൂരമായ കൊലപാതകം ഞെട്ടിക്കുന്നതാണ്. കുടുംബത്തോടൊപ്പം നില്ക്കുന്നു. അവരെ അനുശോചനം അറിയിക്കുന്നു. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കില്ല”. ഇത്രമാത്രമാണ് രാഹുലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതാണ് രാഹുല്‍ സിപിഎമ്മിനെ കുറ്റപ്പെടുത്താത്തതിന് കാരണം.
രാഹുലിന് പുറമെ ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാലയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അദ്ദേഹവും സിപിഎമ്മാണ് കൊലനടത്തിയതെന്ന് പറഞ്ഞില്ല. കേരളത്തിലെ സിപിഎം സര്‍ക്കാരിനെക്കൊണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മാത്രമാണ് ട്വീറ്റിലുള്ളത്. ചെറിയ വിഷയങ്ങളില്‍ പോലും പത്രസമ്മേളനം നടത്തുന്ന രാഹുലും വക്താക്കളും ഇത്തവണ വിട്ടുനിന്നു. കൊല്ലപ്പെട്ട പ്രവര്‍ത്തകരെ അപമാനിക്കുകയാണ് ഹൈക്കമാന്‍ഡ്് ചെയ്തത്. അതേസമയം ദേശീയ മാധ്യമങ്ങള്‍ പ്രധാന്യം നല്‍കാത്ത എ.കെ. ആന്റണിയുടെ പത്രസമ്മേളനത്തില്‍ അദ്ദേഹം സിപിഎമ്മിനെ വിമര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: