അമ്പലപ്പുഴ: മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന് കുത്തിക്കൊന്നു. പുന്നപ്ര വടക്കു പഞ്ചായത്ത് വാടയ്ക്കല്‍ അറുകുല വീട്ടില്‍ ജോസഫ് (സാബു)-റോസമ്മ ദമ്പതികളുടെ മകന് കുര്യാക്കോസ് (20) ആണ് മരിച്ചത്. പ്രതി വാടയ്ക്കല്‍ വേലിയകത്ത് വീട്ടില്‍ സോളമന് (44) പോലീസ് പിടിയിലായി. ഞായറാഴ്ച ഉച്ചയ്ക്ക് വാടയ്ക്കല്‍ ഭാഗത്തായിരുന്നു സംഭവം.
സോളമന്റെ മകളെ കുര്യാക്കോസ് നിരന്തരം ശല്യം ചെയ്യുകയും പ്രേമാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. ശല്യംക ൂടിയതോടെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. കുട്ടിയെ ശല്യം ചെയ്യരുതെന്ന് പലതവണ താക്കീതു ചെയ്തിരുന്നതായി സോളമന് പോലീസിനോട് പറഞ്ഞു. എന്നാല്‍, ഇത് കൂട്ടാക്കാതെ കുട്ടി സ്കൂളില്‍ പോകുമ്പോഴും മറ്റും ശല്യം ചെയ്തുപോന്നു. സംഭവദിവസം ബൈബിള്‍ ക്ലാസ് കഴിഞ്ഞ് പള്ളിയില്‍നിന്നു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കുര്യാക്കോസ് ശല്യം ചെയ്തു. ഇതറിഞ്ഞെത്തിയ സോളമന് കത്തികൊണ്ട് കുര്യാക്കോസിനെ കുത്തി. വയറിന് കുത്തേറ്റ കുര്യാക്കോസിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. സോളമനെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: