ഷില്ലോങ്ങ്: ശക്തമായ പോരാട്ടത്തില്‍ ഷില്ലോങ്ങ് ലാജോങ്ങിനെ തോല്‍പ്പിച്ച് ചെന്നൈ സിറ്റി ഐ ലീഗില്‍ കിരീടത്തോടടുത്തു. ഷില്ലോങ്ങ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെന്നൈ ലാജോങ്ങിനെ വീഴ്ത്തിയത്്.
ഈ വിജയത്തോടെ ചെന്നൈ സിറ്റി പതിനേഴ് മത്സരങ്ങളില്‍ 37 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പതിനാറ് മത്സരങ്ങളില്‍ 32 പോയിന്റ് വീതമുള്ള ഈസ്റ്റ്് ബംഗാളും റിയല്‍ കശ്മീരുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
പെഡ്രോ മന്‍സിയുടെ ഇരട്ട ഗോളാണ് ചെന്നൈ സിറ്റിക്ക് വിജയമൊരുക്കിയത്. 78, 90 മിനിറ്റുകളിലാണ് പെഡ്രോ ഗോള്‍ നേടിയത്. സാന്‍ഡ്രോ റോഡ്രിഗ്സ്, നെസ്റ്റര്‍ ഗോര്‍ഡില എന്നിവര്‍ ഓരോ ഗോള്‍ നേടി. ലാജോങ്ങിനായി കിറ്റ്ബോക്ലാങ്ങും സാമുവലും ഓരോ ഗോള്‍ നേടി.
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് നാലു ഗോളുകള്‍ പിറന്നത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു.
ഏഴാം മിനിറ്റില്‍ റോഡ്രിഗ്സ് ചെന്നൈയെ മുന്നിലെത്തിച്ചു. പക്ഷെ 23-ാം മിനിറ്റില്‍ കിറ്റ്ബോക്ലാങ്ങ് ഗോള്‍ മടക്കി. 78-ാം മിനിറ്റില്‍ പെഡ്രോയിലൂടെ ചെന്നൈ ലീഡ് 2-1 ആക്കി. മുന്ന് മിനിറ്റുകള്‍ക്ക് ശേഷം നെസ്റ്റും ലക്ഷ്യം കണ്ടതോടെ ചെന്നൈ 3-1 ന് മുന്നിലെത്തി. 85-ാം മിനിറ്റില്‍ ലാജോങ്ങിന്റെ സാമുവല്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടു. സ്കോര്‍ 2-3. അവസാന നിമിഷത്തില്‍ പെഡ്രോ ചെന്നൈയുടെ നാലാം ഗോളും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: