ലണ്ടന്‍: പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ നിന്ന് ബുന്ദസ് ലീഗ ടീമായ ബയേണ്‍ മ്യൂണിച്ചിനെ നേരിടും. പ്രീമിയര്‍ ലീഗില്‍ മിന്നുന്ന ഫോം തുടരുന്ന ലിവര്‍പൂളിനാണ് വിജയസാധ്യതയെന്ന് മ്യൂണിച്ചിന്റെ പ്രതിരോധനിരക്കാരന്‍ ജോഷ്വ കമ്മിച്ച് പറഞ്ഞു.
പ്രീമിയര്‍ ലീഗില്‍ കളിച്ച 26 മത്സരങ്ങളില്‍ ഒരിക്കലേ ലിവര്‍പൂള്‍ തോറ്റിട്ടുള്ളൂ. ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമാണവര്‍. ലീഗിലെ നാട്ടങ്കങ്ങളില്‍ അവര്‍ തോറ്റിട്ടുമില്ല. ഈക്കാര്യങ്ങളൊക്കെ പരിഗണിച്ചാല്‍ സാധ്യത ലിവര്‍പൂളിന് തന്നെയെന്ന് കിമ്മിച്ച് വ്യക്തമാക്കി.
മികച്ച പ്രതിരോധനിരയും മുന്നേറ്റനിരയുമുള്ള ടീമാണ് ലിവര്‍പൂള്‍. ഈ സീസണില്‍ അവര്‍ പതിനഞ്ച് ഗോളുകളേ വഴങ്ങിയിട്ടുള്ളൂ. അപാരവേഗത്തില്‍ കളിക്കുന്ന അവര്‍ക്കെതിരെ പൊരുതിനില്‍ക്കുക പ്രയാസകരമാണ്. 2013 ല്‍ ബൊറൂസിയയെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയശേഷം ബയേണിന് ഇതുവരെ ഫൈനലിലെത്താനായിട്ടില്ല.മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ലാലിഗയിലെ മുന്‍നിരക്കാരായ ബാഴ്സലോണ ഒളിമ്പിക് ലിയോണുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: