കൊച്ചി: സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാ ക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കാസര്‍കോട് ജില്ലാ യുഡിഎഫ് ചെയര്മാന് എം.സി. കമറുദ്ദീന്, ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍ എന്നിവര്‍ക്കെതിരെയാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തത്. ഫെബ്രുവരി 22 ന് നേരിട്ട് ഹാജരായി ഇവര്‍ വിശദീകരണം നല്‍കണം. ഇവര്‍ക്ക് പോലീസ് മുഖേന നോട്ടീസ് നല്‍കാനും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
പൊതു അവശ്യ സര്‍വീസുകളെ തടയുന്നതും കുട്ടികള്‍ക്ക് പഠിക്കാന്‍ പോകാനാവാത്ത സാഹചര്യവും അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അംഗീകൃത സംഘടനകളും അംഗങ്ങളും നിയമത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഇവര്‍ നിയമവിരുദ്ധ ഹര്‍ത്താലിന് മുതിര്‍ന്നാല്‍ രജിസ്ട്രേഷന് റദ്ദാക്കാനും അയോഗ്യത കല്പിക്കാനും വ്യവസ്ഥയുണ്ടോ എന്ന് കോടതിയില്‍ ഹാജരുണ്ടായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. തുടര്‍ന്നാണ് സ്വമേധയാ കേസ് എടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്. നിയമവിരുദ്ധ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാര ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലനുകൂലികളുടെ പ്രവൃത്തികള്‍ പോലീസ് നിരീക്ഷിച്ച് സംഭവങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ആക്രമണത്തിനിരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കുന്നതിനും മറ്റും റിപ്പോര്‍ട്ട് അനിവാര്യമാണെന്നും കോടതി പറഞ്ഞൂ.
മുന്‍കൂര്‍ നോട്ടീസ് നല്കാതെയുള്ള ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്നും ഇത്തരം മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ കോടതിയുത്തരവിന് വിരുദ്ധമാണെന്നും ജനങ്ങളെ മാധ്യമങ്ങള്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഹര്‍ത്താലിന്റെ നിയമസാധുത സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാന്‍ ഇതു സഹായിക്കും. പൊതു സേവന ദാതാക്കള്‍ ഹര്‍ത്താലിന് വഴങ്ങാതിരിക്കാനും ഇതു പ്രയോജനപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഹര്‍ത്താലും പൊതു പണിമുടക്കും നടത്തുന്നവര്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും മിന്നല്‍ ഹര്‍ത്താലുകള്‍ നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി ഹൈക്കോടതി ജനുവരി ഏഴിന് ഉത്തരവിട്ടിരുന്നു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ ഈ ഉത്തരവിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് ഡിവിഷന് ബെഞ്ച് സ്വമേധയാ നടപടിയെടുത്തത്. ഹര്‍ജികളില്‍ ഡീന്‍ കുര്യാക്കോസിനെയും കമറുദ്ദീനെയും ഗോവിന്ദന് നായരെയും കക്ഷി ചേര്‍ത്തിട്ടുമുണ്ട്. ഇവരുടെ ഹര്‍ത്താല്‍ ആഹ്വാനം നിര്‍ബന്ധ ബുദ്ധിയോടെയുള്ളതാണെന്നും പ്രഥമദൃഷ്ട്യാ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജി പരിഗണിക്കവെ കാസര്‍ഗോഡ് ജില്ലയിലെ യുഡിഎഫ് നേതാക്കള്‍ ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ജില്ലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തെന്ന് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഡീന്‍ കുര്യാക്കോസ് അര്‍ധരാത്രിയില്‍ ഫേസ് ബുക്കിലിട്ട പോസ്റ്റിന്റെ പകര്‍പ്പ് സര്‍ക്കാര്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: