കല്യോട്ട്: കാസര്‍ഗോഡ് രാഷ്ട്രീയ ഗുണ്ടകള്‍ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിന്റെയും കൃപേഷിന്റേയും കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പോലീസ് പിടിയില്‍. ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനാണ് കൊലക്ക് ആസൂത്രണം നടത്തിയത്.
കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ജീപ്പ് കൊലപാതകം നടന്ന ദിവസം ഇവിടെ എത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അധികൃതര്‍. മൂന്ന് മൊബൈല്‍ ഫോണുകളും കത്തിയുടെ പിടിയും കൊലപാതകം നടന്ന സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തു. ഇവിടെ നിന്ന് ലഭിച്ച വിരലടയാളവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.
സിപിഎം അനുഭാവികളായെ മുരളി, സജീവന്, ദാസന് എന്നീ മൂന്നു പേരെകൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് എഫ്ഐഐആറില്‍ പറയുന്നുണ്ട്.
കൊല്ലപ്പെട്ടവര്‍ക്കെതിരെ മുമ്പ് സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ കോളേജ് വിദ്യാര്‍ത്ഥിയും സുഹൃത്തായ സിപിഎം പ്രവര്‍ത്തകനെ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് എത്രപേരെ സ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുറ്റവാളികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ. അതിനിടെ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: