ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു പാക് സൈന്യത്തിന്റേതാണെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഇത് പാക് സൈന്യത്തില്‍ നിന്ന് ലഭ്യമാക്കിയാതാണെന്ന് കണ്ടെത്തിയത്.
കൂടാതെ ഭീകരര്‍ ആക്രമണത്തിന് ഉപയോഗിച്ചത് മാരുതി ഇക്കോ വാനാണെന്ന് നേരത്തെ അന്വേഷിരുന്നു. എന്നാല്‍ ആക്രമണത്തിനായി 300 കിലോ സ്ഫോടക വസ്തുക്കള്‍ ഇപയോഗിച്ചെന്ന ആദ്യത്തെ റിപ്പോര്‍ട്ട് തള്ളി. 5.-70 കിലെ ആര്‍ഡിഎക്സ് മാത്രമാണ് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അതേസമയം മാസങ്ങള്‍ക്കു മുമ്പുതന്നെ സ്ഫോടക വസ്തുക്കള്‍ ഇന്ത്യയില്‍ എത്തിച്ചിരുതാണെന്നാണ് വിലയിരുത്തല്‍. കൂടാതെ ബോംബ് നിര്‍മാണത്തില്‍ പരിശീലനം ലഭിച്ച ഒന്നില്‍ കൂടുതല്‍ ആളുകള്‍ ആക്രമണത്തിനായി ഇന്ത്യയില്‍ എത്തിയെന്നും സംശയിക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലത്തിന്റെ അഞ്ച് മുതല്‍ ഏഴ് കിലോമീറ്റര്‍ പരിധിയിലാണ് ജെയ്ഷ ഇ മുഹമ്മദ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: