തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായിയുടെ അവകാശവാദം. കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തതല്ല. പ്രതികളെ പിടികൂടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ട്ടിയുടെ ജാഥ നടക്കുന്ന സമയത്ത് ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതുന്നില്ല. കൊലപാതകത്തിലെ പാര്‍ട്ടി നിലപാട് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാലത്തും അക്രമത്തിന്റെ ഭാഗമായി സിപിഎം നിന്നിട്ടില്ല. ധാരാളം അക്രമം ഏറ്റുവാങ്ങിയ പാര്‍ട്ടിയാണ് സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ആയിരം ദിനത്തിന്റെ ആഘോഷപരിപാടികള്‍ ഈ മാസം 20 മുതല്‍ 27 വരെ നടക്കും. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന അന്തരീക്ഷം മാറിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
റിസര്‍വ് ബാങ്ക് അനുമതിയോടെ പ്രവാസി നിക്ഷേപം ഇനിയും കൂട്ടാനാകും. കേരള ബാങ്ക് രൂപീകരണം അവസാനഘട്ടത്തിലാണ്. കേരളത്തിന്റെ തനതായ ബാങ്കെന്ന നിലയ്ക്ക് അത് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: