കൊച്ചി : ഇടപ്പള്ളി സ്വദേശി പ്രീതാ ഷാജിയുടെ വീടും സ്ഥലവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. വീട് ഒഴിയാനുള്ള ഉത്തരവ് അടക്കം പ്രീതയ്ക്കെതിരായി ഇതിനു മുമ്പുണ്ടായ എല്ലാ വിധികളും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.
എന്നാല്‍ വായ്പാ തുകയും പലിശയും അടക്കം 43 ലക്ഷം രൂപ ബാങ്കിന് നല്കിയാല് വീടും സ്ഥലവും പ്രീതയ്ക്ക് തിരികെ എടുക്കാമെന്നും ഹൈക്കോടതി പ്രീതയെ അറിയിച്ചു. പണം നല്കാന് ഹൈക്കോടതി പ്രീതയ്ക്ക് ഒരുമാസത്തെ സാവകാശം നല്കി. ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
എന്നാല്‍ ഒരുമാസത്തിനകം പണംമ അടച്ചില്ലെങ്കില്‍ ബാങ്കിന് വീണ്ടും സ്ഥലം ലേലം ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഒരു മാസത്തിനകം ഈ തുക കെട്ടിവെച്ച് വീട് സ്വന്തമാക്കുമെന്ന് പ്രീത ഷാജി അറിയിച്ചു. ലേലം റദ്ദാക്കിയ നടപടി സര്‍ഫ്രാസി കുരുക്കില്‍ അകപ്പെടുന്നവര്‍ക്ക് ആശ്വസമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: