ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം തള്ളി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി യുദ്ധത്തിനുള്ള പുറപ്പാടാണെങ്കില്‍ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും ഇമ്രാന് ഖാന് പ്രകോപിപ്പിച്ചു.
കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം പാക്കിസ്ഥാനല്ല. തെളിവുകളൊന്നുമില്ലാതെയാണ് ഇന്ത്യ ആരോപണം ഉന്നയിക്കുന്നത്. പാക്കിസ്ഥാന് ഇന്ന് പുതിയൊരു രാജ്യമാണ്. സ്ഥിരത നേടുന്നതിന് രാജ്യം ശ്രമങ്ങള്‍ നടത്തി വരികയാണ്. ഭീകരാക്രമണങ്ങള്‍ നടത്തുന്നതില്‍ പാക്കിസ്ഥാന് എന്ത് ഗുണമാണുള്ളത്. പാക്കിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കില്ലെന്നാണ് ഇന്ത്യ കരുതുന്നത്. എന്നാല്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കുമെന്നും ഇമ്രാന്ഖാന് ഭീഷണിപ്പെടുത്തി.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകരാഷ്ട്രങ്ങളില്‍ മിക്കതും പാക്കിസ്ഥാന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നതില് വിമര്‍ശനവുമായി രംഗതെത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയാണ് ഇമ്രാന് ഖാന് പ്രതികരണവുമായി എത്തിയത്. എന്നാല്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷ ഇ- മുഹമ്മദിനെ കുറിച്ച് പരാമര്‍ശിക്കാതെയാണ് ഇമ്രാന്‍ഖാന്റെ പ്രതികരണം
40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷ- ഇ- മുഹമ്മദാണെന്ന് സ്ഥിരീകരിച്ചിരുന്നു. പാക് ചാര സംഘടനയായ ഐഎസ്ഐക്ക് ജെയ്ഷയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: