ന്യൂദല്‍ഹി : അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വാദ്ര ഹാജരായില്ല. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആരോഗ്യം മോശമായതിനാല്‍ വിശ്രമത്തിലാണെന്നും അതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും അഭിഭാഷകന് മുഖേന അറിയിക്കുകയായിരുന്നു.
വാദ്ര വിശ്രമത്തിലാണെന്നും അതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുമ്പാകെ ഹാജരാകാന്‍ സാധിക്കില്ലെന്നാണ് അഭിഭാഷകന് അറിയിച്ചത്. നിയമവിരുദ്ധമായി ലണ്ടനില്‍ അഢംബര വില്ല ഉള്‍പ്പടെയുള്ള സ്വത്തുവകകള്‍ സമ്പാദിച്ചെന്ന കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദ്രയെ ചോദ്യം ചെയ്യുന്നത്.
വാദ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന് മനോജ് അറോറയുടെ പേരിലാണ് ലണ്ടനില്‍ ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്. ഈ സ്വത്തുക്കളുടെ പണത്തിന്റെ ഉറവിടം കൃത്യമായി നല്കാന് അറോറയ്ക്ക് സാധിക്കാത്തതിനാലാണ് വാദ്രയെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ലണ്ടനില്‍ ബിനാമിപ്പേരില്‍ മൂന്നു വില്ലകളും ഫ്ളാറ്റുകളും ഉണ്ടെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. 2005നും 2010നും ഇടയിലാണ് ഈ ഇടപാടുകള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് വാദ്രയെ ഇഡി മൂന്നു തവണ ചോദ്യം ചെയ്തിരുന്നു. കൂടാതെ വാദ്രയുടെ അമ്മയേയും ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന ദല്‍ഹി പട്യാല കോടതി ഉത്തരവിനെ തുടര്‍ന്നാണ് വാദ്ര ഇഡിക്കു മുമ്പാകെ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: