കൊല്‍ക്കത്ത: ശാരദ, റോസ്വാലി ചിട്ടിത്തട്ടിപ്പു കേസുകളില്‍ തിരിച്ചടി തിരിച്ചറിഞ്ഞ മമത കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ നീക്കി. അനുജ് ശര്‍മയാണ് പുതിയ കമ്മീഷണര്‍. രാജീവ് കുമാറിനെ ക്രൈംബ്രാഞ്ച് എഡിജിപിയായാണ് മാറ്റി നിയമിച്ചത്.
മമതയടക്കം പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുള്ള ചിട്ടികുംഭകോണങ്ങളില് രേഖകള്‍ മുക്കിയത്, മുന്‍പ് ചിട്ടിക്കേസുകള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തലവന് രാജീവ് കുമാറാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
ഇയാളെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ അറസ്റ്റ് ചെയ്തും ധര്‍ണ നടത്തിയുമാണ് മമത ഇതിനെതിരെ പ്രതികരിച്ചത്. തുടര്‍ന്ന് സിബിഐ നല്കിയ ഹര്‍ജിയില്‍ ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് രാജീവ് കുമാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
മേഘാലയയിലെ സിബിഐ ആസ്ഥാനത്ത് ഏതാനും ദിവസങ്ങള്‍ സിബിഐ രാജീവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ രാജീവ് കുടുങ്ങുമെന്ന് ഉറപ്പായതിനാലാണ് നീക്കിയതെന്നാണ് സംശയം. അതല്ലാതെ ഇദ്ദേഹത്തെ നീക്കാന്‍ പുതിയ കാരണങ്ങളൊന്നുമുണ്ടായിട്ടില്ല. കേസില്‍ കൃത്യമായ തെളിവുമായി രാജീവ്കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തേക്കും.
അങ്ങനെ വന്നാല്‍ മോദിക്കെതിരെ രാഷ്ട്രീയം കളിക്കാന്‍ മമത ഉപയോഗിച്ച രാജീവ് കുമാര്‍ കേസ് തിരിച്ചടിക്കും. മമതയുമായി അടുത്ത ബന്ധമുള്ള രാജീവ് മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. രേഖകള്‍ മുക്കിയതിന് ഇയാള്‍ അറസ്റ്റിലായാല്‍ പിടിച്ചുനല്കാന് മമതയ്ക്ക് മാര്‍ഗമില്ലാതെ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: