ജയ്പൂര്‍: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത മറുപടിയുമായി ജില്ലാ മജിസ്ട്രേറ്റ്. 48 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാനികള്‍ ബിക്കാനിര്‍ വിടണമെന്ന് രാജസ്ഥാനിലെ ബിക്കാനിര്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഇന്ത്യക്കാര്‍ പാക്കിസ്ഥാനികള്‍ക്ക് ജോലി കൊടുക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
ഹോട്ടലുകളിലും ലോഡ്ജുകളിലും പാക്കിസ്ഥാനികളെ പ്രവേശിപ്പിക്കരുത്. അവരുമായി നേരിട്ടോ അല്ലാതെയോ വ്യാപാരങ്ങളിലേര്പ്പെടരുത്. പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകള്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കരുത്. പാക്കിസ്ഥാനില്‍ നിന്ന് വ്യാജ ഫോണ്‍കോളുകള്‍ വരാനിടയുണ്ട്.
ഈ സാഹചര്യത്തില്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ അപരിചിതരോട് പങ്കുവയ്ക്കരുതെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മാസത്തേക്കാണ് ഈ നിയന്ത്രണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഫോറിനേഴ്സ് രജിസ്ട്രേഷന് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാക്കിസ്ഥാനികള്‍ക്ക് ഇത് ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: