ലണ്ടന്‍: പോള്‍ പോഗ്ബയുടെ ചിറകിലേറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫഎ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അഞ്ചാം റൗണ്ടില്‍ അവര്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഒരു ഗോള്‍ അടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത പോഗ്ബയാണ് മാഞ്ചസറ്റ്റര് യുണൈറ്റഡിന്റെ വിജയശില്‍പ്പി.
ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയോട് തോറ്റ ഒലെ ഗണ്ണറുടെ ടീം ചെല്‍സിക്കെതിരെ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയില്‍ തന്നെ അവര്‍ ഗോള്‍ നേടി മുന്നിലെത്തി. പോള്‍ പോഗ്ബയുടെ സുന്ദരമായ പാസില്‍ കാല്‍വെച്ച് ആന്‍ഡര്‍ ഹെരേരയാണ് ആദ്യ ചെല്‍സിയുടെ വലയില്‍ പന്തെത്തിച്ചത്.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ യുണൈറ്റഡിന്റെ രണ്ടാം ഗോളും വീണു. ഇത്തവണ പോഗ്ബ തന്നെയാണ് ലക്ഷ്യം കണ്ടത്. ഇടവേളയ്ക്ക് ശേഷം ഇരു ടീമുകളും തകര്‍ത്തുകളിച്ചെങ്കിലും ഗോള്‍ പിറന്നില്ല.
പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന ചെല്‍സി കോച്ച് മൗറീസിയോ സാരിക്ക് തിരിച്ചടിയായി ഈ തോല്‍വി. ഈമാസം ആദ്യം ചെല്‍സി എതിരില്ലാത്ത ആറു ഗോളുകള്‍ക്ക്് മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റു. ഒരാഴ്ച മുമ്പ് അവര്‍ ബേണ്‍മൗത്തിനോട് 4-0 ന് അടിയറവ് പറഞ്ഞു.
ക്വാര്‍ട്ടര്‍ മത്സരങ്ങള്‍
ലണ്ടന്‍: എഫ് എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വാന്‍സീ സിറ്റിയേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വോള്‍വര്‍ഹാംപ്ടണ്‍ വാന്ഡറേഴ്സിനെയും എതിരിടും. അടുത്ത മാസമാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ നറുക്കെടുപ്പ് ഇന്നലെ പൂര്‍ത്തിയായി.നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ തോല്‍പ്പിച്ചാണ് ഒലെ ഗണ്ണറുടെ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.
ക്വാര്‍ട്ടര്‍ ഫൈനല്‍: മാഞ്ച്സ്റ്റര്‍ സിറ്റി – സ്വാന്‍സീ സിറ്റി, വാറ്റ്ഫോര്ഡ്് – ക്രിസ്റ്റല്‍ പാലസ്, വോള്‍വെര്‍ഹാംപ്ടണ്‍ – മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മില്വാള് – ബ്രൈറ്റണ് ആന്‍ഡ് ഹോവ് അല്‍ബിയോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: