കൊച്ചി: കാസര്‍കോട് ഇരട്ടക്കൊലപാതകങ്ങളും രണ്ടു വര്‍ഷം മുന്‍പുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗവും ചേര്‍ത്ത് മുഖ്യമന്ത്രിക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോളോടു ട്രോള്‍. ‘വല്ലപ്പോഴും അത്യാവശ്യം വരുമ്പോള്‍ ഒന്നോ രേണ്ടാ എണ്ണം അത്രേയുള്ളൂവെന്ന’ സന്ദേശം സിനിമയിലെ ശങ്കരാടിയുടെ ഡയലോഗും ചേര്‍ത്താണ് കളിയാക്കല്‍.
കേരളം അനാവശ്യ കൊലപാതകങ്ങള്‍ ഇല്ലാത്ത നാടാണെന്ന് 2017 ആഗസ്ത് അഞ്ചിന് അമേരിക്കന്‍ മലയാളി സംഘടനയായ ഫൊമയുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് പിണറായി പ്രസംഗിച്ചിരുന്നു. പ്രസംഗം ഇങ്ങനെ: അനാവശ്യ കൊലപാതകങ്ങള്‍ ഇല്ലാത്ത നാടാണ് കേരളം. അതിനാല്‍ സംസ്ഥാനത്തു നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ഒാരോ മലയാളിക്കും അഭിമാനിക്കാം.
” മുന്‍ മന്ത്രി തോമസ് ചാണ്ടി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, കെപിസിസി മുന്‍ പ്രസിഡന്റ് എം.എം. ഹസന്, എംഎല്‍എമാരായ രാജു ഏബ്രഹാം, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് മുഖ്യമന്ത്രി പച്ചക്കള്ളം തട്ടിവിട്ടത്. അന്നത്തെ വാര്‍ത്തയുടെ പിഡിഎഫ് വരെ എടുത്താണ് മുഖ്യമന്ത്രിയെ ട്രോള്‍ ചെയ്ത് തകര്‍ത്തത്.
പിണറായി മുഖ്യമന്ത്രിയായ ശേഷം 20 രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. അതില്‍ 11 പേരും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍. മിക്ക കേസുകളിലും പ്രതിസ്ഥാനത്ത് സിപിഎമ്മും. ചില കേസുകളില്‍ എസ്ഡിപിഐക്കാരും. ഒരു കേസില്‍ സിപിഎം വിട്ടയാളെ സിപിഎമ്മുകാര്‍ തന്നെ വകവരുത്തി. 2016 മെയില്‍ പിണറായി ചുമതലയേറ്റ ശേഷമാണ് കണ്ണൂരിലെ മുഴുക്കുന്നിലും പയ്യന്നൂരിലും ബിജെപിക്കാരെ സിപിഎമ്മുകാര്‍ വധിച്ചു.
അതേ വര്‍ഷമാണ് പാലക്കാട്ടെ കസ്ബയിലും കണ്ണൂൂരിലെ ധര്‍മടത്തും സിപിഎമ്മുകാര്‍ ബിജെപിക്കാരെ കൊലപ്പെടുത്തിയത്. കോഴിക്കോട്ടെ കുറ്റ്യാടിയിലും നാദാപുരത്തും മുസ്ലിം ലീഗുകാരെയും സിപിഎമ്മുകാര്‍ കൊന്നു. 2017ല്‍ തിരുവനന്തപുരം ശ്രീകാര്യം, കൊല്ലം കടയ്ക്കല്‍, ഗുരുവായൂര്‍, കണ്ണൂര്‍ ധര്‍മടം, പയ്യന്നൂര്‍ എന്നിവിടങ്ങളിലും ബിജെപി പ്രവര്‍ത്തകരെ വധിച്ചു. ഈ കേസുകളിലും പ്രതിസ്ഥാനത്ത് സിപിഎമ്മുകാര്‍ തന്നെ.
2018-ല്‍ ന്യൂ മാഹി, പേരാവൂര്‍ എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും, മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസുകാരനും കൊല്ലപ്പെട്ടു, പിന്നില്‍ സിപിഎം. പേരാവൂരില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് എസ്ഡിപിഐ. ഇവയില്‍ പല കേസുകളിലും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്, പ്രമുഖ നേതാക്കളായ ടി.പി. കുഞ്ഞനന്തന്. കാരായി രാജന്, കാരായി ചന്ദ്രശേഖരന്, ടി.വി. രാേജഷ് തുടങ്ങിയവരാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: