കോഴിക്കോട്: ഉത്തരകേരളത്തിലെ അയ്യപ്പഭക്തരും ഹൈന്ദവവിശ്വാസികളും സമ്മേളിക്കുന്ന ഹൈന്ദവം അയ്യപ്പഭക്തസംഗമത്തിന് ഇന്ന് പതാക ഉയരും. പതാകാദിനത്തിന്റെ ഭാഗമായി പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇന്ന് പതാക ഉയര്‍ത്തും.
ആധ്യാത്മിക ആചാര്യന്മാര്, സാംസ്കാരിക നായകര്‍, സംഘടനാ പ്രതിനിധികള്‍, സ്വാഗതസംഘം ഭാരവാഹികള്‍, പൗരപ്രമുഖര്‍, മാതൃസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പതാകദിനാചരണത്തിന് നേതൃത്വം നല്‍കും.
കോഴിക്കോട്ട് കല്ലുത്താന്‍കടവില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ചിന്മയാമിഷന് കോഴിക്കോട് മഠാധിപതി സ്വാമി ജിതാത്മാനന്ദ സരസ്വതി പതാക ഉയര്‍ത്തും. കനകദുര്‍ഗയുടെ ഭര്‍തൃമാതാവ് സുമതിയമ്മ പതാക കൈമാറും. പാലക്കാട് കദളീവനത്തില്‍ ബ്രഹ്മചാരി ശാന്തചൈതന്യ, അങ്ങാടിപ്പുറത്ത് സ്വാമി പരമാനന്ദപുരി, ബാലുശ്ശേരി ചിറക്കല്‍ക്കാവ് ദേവീക്ഷേത്രത്തില്‍ വേലുഗുരുസ്വാമി, വടകര ഭഗവതി കോട്ടക്കലില്‍ കുമാര ഗുരുസ്വാമി തുടങ്ങിയവരും പതാക ഉയര്‍ത്തും.
കോഴിക്കോട് കടപ്പുറത്ത് 28ന് നടക്കുന്ന ഹൈന്ദ വത്തിന്റെ പ്രചരണാര്‍ഥം വടക്കന്‍ ജില്ലകളില്‍ കുടുംബയോഗങ്ങള്‍, ഗൃഹസമ്പര്‍ക്കങ്ങള്‍, മാതൃ സമിതിയോഗങ്ങള്‍, യുവസംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: