ആലപ്പുഴ: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അരുംകൊല ചെയ്ത സിപിഎം നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുമ്പോഴും തദ്ദേശസ്ഥാപനങ്ങളില്‍ സിപിഎമ്മുമായുള്ള കോണ്‍ഗ്രസിന്റെ അവിശുദ്ധ സഖ്യം തുടരുന്നു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ തിരുവന്വïൂരിലും സിപിഎമ്മും, യുഡിഎഫും ഒന്നിച്ചാണ് അധികാരം കൈയാളുന്നത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ഭരണത്തില്‍ നിന്ന് ഒഴിവാക്കുക മാത്രമായിരുന്നു ലക്ഷ്യം. പതിമൂന്നംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ബിജെപിക്ക് ആറംഗങ്ങളാണുള്ളത്.
കേരളാ കോണ്‍ഗ്രസ് മാണിക്ക് മൂന്നും, കോണ്‍ഗ്രസിനും, സിപിഎമ്മിനും രണ്ട് അംഗങ്ങള്‍ വീതമാണുള്ളത്. ആദ്യം ഒന്നര വര്‍ഷം ബിജെപിയായിരുന്നു പഞ്ചായത്ത് ഭരിച്ചത്. പിന്നിട് യുഡിഎഫും, സിപിഎമ്മും ഒന്നിച്ച് അവിശ്വാസത്തിലൂടെ ബിജെപിയെ പുറത്താക്കി.
ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം. കോണ്‍ഗ്രസും, സിപിഎമ്മും പിന്തുണ നല്കുന്നു. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം സിപിഎമ്മിന് വോട്ട് മറിച്ചു നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ് അണികള്‍ നിരന്തരം സിപിഎം അക്രമങ്ങള്‍ക്ക് വിധേയമാകുകയും, കൊലക്കത്തിക്ക് ഇരയാകുകയും ചെയ്യുമ്പോഴും ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ രഹസ്യധാരണ തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തദ്ദേശസ്ഥാപനങ്ങളിലെ അവിശുദ്ധ കൂട്ടുകെട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: