ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ചു മത്സരിക്കും. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ എഐഎഡിഎംകെ, എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചു. ബിജെപി അഞ്ചു സീറ്റില്‍ മത്സരിക്കും. നേരത്തെ, പിഎംകെയും എഐഎഡിഎംകെയ്ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ, തമിഴ്നാട്ടില്‍ എന്‍ഡിഎയ്ക്ക് വിജയസാധ്യത വര്‍ധിച്ചു.
ധാരണപ്രകാരം ആകെയുള്ള 40 സീറ്റില്‍ 21ല്‍ എഐഎഡിഎംകെയും ഏഴു സീറ്റില്‍ പിഎംകെയും മത്സരിക്കും. ബാക്കി സീറ്റുകള്‍ എന്‍ഡിഎയില്‍ ചേരുന്ന മറ്റു പാര്‍ട്ടികള്‍ക്കു വേണ്ടി നീക്കിവച്ചു. വിജയകാന്തിന്റെ ഡിഎംഡികെ അടക്കമുള്ള സംഘടനകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. മുഴുവന്‍ സീറ്റുകളും സഖ്യം തൂത്തുവാരുമെന്ന് ഗോയല്‍ പറഞ്ഞു.
ബിജെപിയുമായുള്ള ചര്‍ച്ചകളില്‍ എഐഎഡിഎംകെയ്ക്കായി മുഖ്യമന്ത്രി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവര്‍ പങ്കെടുത്തു. പിഎംകെ സ്ഥാപക നേതാവ് ഡോ.എസ്. രാംദോസ്, മുന്‍ കേന്ദ്രമന്ത്രിയും രാംദോസിന്റെ മകനുമായ അന്‍പുമണി രാംദോസ് എന്നിവരാണ് പിഎംകെയ്ക്കായി ചര്‍ച്ചകളില്‍ പങ്കെടുത്തത്. വിജയസഖ്യമാണിതെന്ന് പിന്നീട് രാംദോസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: