ന്യുദല്‍ഹി: കശ്മീരില്‍ ഭീകരത വളരുന്നതായി സൗദി സര്‍ക്കാര്‍. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഭീകരതയ്ക്കെതിരെ തങ്ങള്‍ ഇന്ത്യക്കൊപ്പമെന്ന് സൗദി സര്‍ക്കാര്‍ വ്യക്തമാക്കിയത്. കിരീടാവകാശിയായ ശേഷം സല്‍മാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന് സന്ദര്‍ശിച്ച സല്മാന് പാക്കിസ്ഥാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവെന്ന് പാക്കിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന് സൗദി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്.
ഇന്ത്യയുമായുള്ള സൗദിയുടെ സൗഹൃദം പാക്കിസ്ഥാനെയാണ് ചിന്തിപ്പിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സൗദിയുമായി പ്രതിരോധ മേഖലയിലും, സംയുക്ത നാവികാഭ്യാസത്തിനും ഇന്ത്യ തയാറെടുക്കുന്നു.
പുല്‍വാമ ഭീകാരക്രമണത്തെ സൗദി അപലപിച്ചത് ഭീകരതയോടുള്ള ഇന്ത്യന്‍ നിലപാടിനെ അംഗീകരിക്കുന്നതിനുള്ള തെളിവാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അതിര്‍ത്തിയിലെ ഭീകരതയെക്കുറിച്ച് ഇന്ത്യയും സൗദിയും സംയുക്ത പ്രസ്താവന ഇറക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: