കണ്ണൂര്‍: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതി പ്രകാരം അഞ്ച് ഏക്കറില്‍ കുറവ് ഭൂമിയുള്ള എല്ലാ കര്‍ഷകര്‍ക്കും 6000 രൂപ കിട്ടുന്നതിന് സംസ്ഥാനസര്‍ക്കാര്‍ തടസ്സം നില്ക്കുന്നതായി ബിജെ.പി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പറഞ്ഞു. സിപിഎം കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നല്കാന് കുറച്ചു ദിവസം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുളളൂ. മാത്രമല്ല കര്‍ഷകരെ പൊരിവെയിലത്ത് നിര്‍ത്തി ഉദേ്യാഗസ്ഥര്‍ പീഡിപ്പിക്കുകയാണ്. കേന്ദ്ര ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഒരു വിഭാഗം ഉേദ്യാഗസ്ഥരും ശ്രമിക്കുകയാണ്. യഥാസമയം അപേക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആദ്യ ഗഡുവായ 2000 രൂപയും നഷ്ടപ്പെടും. അപേക്ഷിക്കാനുള്ള സമയം ഈ മാസം 28 വരെ ദീര്‍ഘിപ്പിക്കണമെന്നും കര്‍ഷകരെ ദ്രോഹിക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: