ന്യൂദല്‍ഹി : ജയ്ഷെ ഭീകരരെ ഇല്ലാതാക്കാന്‍ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങുന്നു ഇന്ത്യന്‍ സൈന്യം. കശ്മീരിലെയും പരിസര പ്രദേശവാസികളുടെ സഹായത്തോടെ ഭീകരരുടെ ലിസ്റ്റ് തയ്യാറാക്കാനാണ് നീക്കം.
ലഷ്കറെ തയിബ, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി ജയ്ഷെ മുഹമ്മദ് അതിന്റെ നേതൃനിരയുടെ വിവരങ്ങള്‍ പുറത്തുവിടാറില്ല. അതുകൊണ്ടു ഭീകരരുടെ പട്ടിക തയാറാക്കുക അത്ര സുഗമമല്ല.അതുകൊണ്ടാണ് പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഇന്റലിജന്‍സ് ശൃംഖല വിപുലീകരിക്കുന്നത്.
ജമ്മു കശ്മീര്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്,സി ആര് പി എഫ് എന്നിവയുടെ സഹായത്തോടെയാകും നീക്കം.ഭീകരര്‍ എന്ന് സംശയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ സ്ഥലത്തെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ സേന ശേഖരിയ്ക്കും. ഭീകരനാണെന്നു സ്ഥിരീകരിച്ചാല്‍ സൈന്യം പ്രദേശം വളയും. മുന്‍നിരയില്‍ സൈന്യം നിലയുറപ്പിക്കും. ജമ്മു കശ്മീര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഗ്രൂപ്പ്,സി ആര് പി എഫ് എന്നിവ പിന്നില്‍ അണി നിരക്കും.
തിങ്കളാഴ്ച കൊല്ലപ്പെട്ട കൊടും ഭീകരന് കമ്രാന്റെ നേതൃത്വത്തില്‍ അറുപതോളം ഭീകരര്‍ ദക്ഷിണ കശ്മീരില്‍ ഒളിവിലുണ്ടെന്നാണു നിഗമനം. ഇതില്‍ 40 പേരെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: