ബെംഗളൂരു : കര്‍ണ്ണാടക ഹംപിയിലെ പ്രസിദ്ധ വിഷ്ണു ക്ഷേത്രത്തിലെ കല്‍ത്തൂണുകള്‍ തകര്ത്തവരെക്കൊണ്ടു തന്നെ അത് പുനസ്ഥാപിച്ചു. കേസില്‍ പിടിയിലായവരില്‍ നിന്നും 70,000 രൂപ പിഴയും ഈടാക്കി.
ബീഹാര്‍ സ്വദേശികളായ ബാബു ചൗധരി, രാജ് ആര്യന്, കുമാര്‍ ചൗധരി, മധ്യപ്രദേശില്‍ നിന്നുള്ള ആയുഷ് എന്നിവര്‍ വിനോദയാത്രയ്ക്കായി എത്തിയപ്പോഴാണ് കല്‍ത്തുണുകള്‍ തകര്‍ത്തത്. ഇവര്‍ കല്‍ത്തുണുകള്‍ മറിച്ചിടുന്ന ദൃശ്യങ്ങള്‍ പ്രതികളില്‍ ഒരാളായ ആയുഷ് തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇത് വിവാദമായതോടെ ദൃശ്യങ്ങള്‍ പിന്‍വലിച്ചു.
സംഭവം ചര്‍ച്ചാ വിഷയം ആയതോടെ ഇവരെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ അധികൃതരുടേയും പോലീസിന്റേയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ക്ഷേത്രത്തില്‍ എത്തിച്ചാണ് കല്‍ത്തുണുകള്‍ പുനസ്ഥാപിച്ചത്.
ഈ മാസം എട്ടിനാണ് പ്രതികള്‍ അറസ്റ്റില്‍ ആവുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടശേഷമാണ് ഹംപിയില്‍ എത്തിച്ചത്. അതേസമയം ഇവര്‍ പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: