കൊച്ചി : ലൈംഗികാരോപണക്കേസില്‍ നടി ദിവ്യ ഗോപിനാഥിനോട് അലന്‍സിയര്‍ പര്യസ്യമായി മാപ്പ് ചോദിച്ചു. ദിവ്യയോട് മാത്രമല്ല തന്റെ പ്രവര്‍ത്തിമൂലം മുറിവേറ്റ എല്ലാ സഹ പ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നാതായും അലന്‍സിയര്‍ അറിയിച്ചു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടന് ഇത്തരത്തില്‍ പരസ്യമായി മാപ്പ് അപേക്ഷിച്ചത്. താനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ അഭിമുഖത്തിനിടെ അറിയിച്ചു.
അലന്‍സിയര്‍ തെറ്റ് അംഗീകരിച്ച് പരസ്യമായി ക്ഷമ ചോദിച്ചതില്‍ സന്തോഷമുണ്ടെന്ന് ദിവ്യ ഗോപിനാഥ് മറുപടി നല്കി. ക്രിത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷംമ ചോദിച്ചതെങ്കില്‍ താനത് അംഗീകരിക്കുന്നു. മുമ്പ് ക്ഷമ പറഞ്ഞുവെങ്കിലും പരസ്യമായി മാപ്പ് പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടിരുന്നു.
തന്നോട് ക്ഷമ പറഞ്ഞിട്ട് മറ്റ് സ്ത്രീകളോട് മോശമായി പെരുമാറരുതെന്ന് ആഗ്രഹം ഉള്ളതിനാലാണ് ഇത്. സംഭവവുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. 2018 ഒക്ടോബറിലാണ് മീടു ഹാഷ്ടാഗിലൂടെ ദിവ്യ അനല്സിയറിനെതിരെ ഗുരുതരമായ ലൈംഗികാരോപണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: