ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ടുള്ള എഫ്ഐആര്‍ എന്‍ഐഎ ഇന്നു തന്നെ സമര്‍പ്പിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ഐബി അടക്കമുള്ള വിവിധ അന്വേഷണ ഏജന്‍സി തലവന്മാര് എന്നിവടരങ്ങുന്ന സംഘമാണ് യോഗത്തില്‍ പങ്കെടുത്തത്.
ഇതുസംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച വൈകീട്ടോടെയാണ് എന്‍ഐഎ ആസ്ഥാനത്ത് ലഭിച്ചത്. ഭീകരാക്രമണം നടന്ന അന്നുമുതല്‍ വിദഗ്ധാന്വേഷണത്തിനായി എന്‍ഐഎ, സിഎഫ്എസ്എല്‍ സംഘം ശ്രീനഗറില്‍ ക്യാമ്പ് ചെയ്യുകയാണ്.
ആക്രമണം നടന്ന് മണിക്കൂറിനുള്ളില്‍ തന്നെ ഐജി റാങ്കിലുള്ള പത്ത്പേരടങ്ങുന്ന എന്‍ഐഎ സംഘമാണ് സ്ഥലത്ത് എത്തിയത്. ഫോറന്‍സിക് വിഭാഗം അടക്കം സജ്ജരായാണ് വിദഗ്ധ സംഘം പുല്‍വാമയിലേക്ക് എത്തിയത്. ആദ്യം കേസില്‍ അന്വേഷണം ആരംഭിച്ച ജമ്മു കശ്മീര്‍ പോലീസിന് വേണ്ട സഹായങ്ങള്‍ നല്കിയതും ഈ സംഘമാണ്.
സ്ഫോടന സ്ഥലത്തു നിന്ന് ആവശ്യമായ തെളിവുകളും എന്‍ഐഎ ശേഖരിച്ച് പരിശോധന നടത്തി വരികയാണ്. ആക്രമണത്തില്‍ പങ്കാളികളാണെന്ന സംശയത്തില്‍ ചിലരെ പോലീസും എന്‍ഐഎയും ചേര്‍ന്ന് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം ജെയ്ഷ ഇ മൊഹമ്മദ് ഭീകര സംഘടന കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജമ്മു കശ്മീരില്‍ പുല്‍വാമ, അവന്തിപോര എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്. കൂടാതെ കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് ചാവേര്‍ ആക്രമണം നടത്തുന്നതിന് പ്രദേശവാസികളില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്നും സംശയമുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: