ന്യൂദല്‍ഹി : ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു പിന്മാറി. അഭിഭാഷകനായിരിക്കേ ബംഗാളിന് വേണ്ടി കോടതിയില്‍ ഹാജരായെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവു പിന്മാറിയത്.
ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം തടസ്സപ്പെടുത്തിയെന്നതാണ് കേസ്.
ഹര്‍ജി ഈ മാസം 26ന് മറ്റൊരു ബെഞ്ച് പരിഗണിക്കും. അതേസമയം കേസുമായി ബന്ധപ്പെട്ട് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ അടുത്തിടെ ചോദ്യം ചെയ്തു. സുപ്രീംകോടതി നിര്‍ദ്ദേശത്ത തുടര്‍ന്ന് ഷില്ലോങ്ങില്‍ വിളിച്ചു വരുത്തിയാണ് സിബിഐ ഇദ്ദേഹത്തെ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: