ന്യൂദല്‍ഹി : അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ഫെബ്രുവരി 26ന് പരിഗണിക്കും. കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടാനാ ബെഞ്ചിന്റെ ഭാഗമായ എസ്.എ. ബോബ്ഡെ അവധി കഴിഞ്ഞ് എത്തിയതോടെയാണ് കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ജനുവരി 29ന് കേസ് വാദം കേള്‍ക്കാന്‍ എടുക്കേണ്ടതായിരുന്നുവെങ്കിലും ബോബ്ഡെ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു. ബോബ്ഡെയെ കൂടാതെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ഡി.ഐ. ചന്ദ്രചൂഡ്, അശോക ഭൂഷണന്, എസ്. അബ്ദുള്‍ നാസര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു. ലളിത് പിന്മാറിയതിനെ തുടര്‍ന്ന് ഇത് പുനസംഘടിപ്പിക്കുകയായിരുന്നു.
2.77 ഏക്കര്‍ വരുന്ന തര്‍ക്ക ഭൂമി നിര്‍മോഹി അഖാഡ, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, റാംലല്ല വിരാജ്മെന് എന്നിവര്‍ക്കായി വീതിച്ചു നല്കാന് 2010 സെപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതി ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിനെതിരെയുള്ള അപ്പീലാണ് അടുത്ത ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നത്. പള്ളി എന്നത് ഇസ്ലാം വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമല്ലെന്ന് ഹൈക്കോടതി ആദ്യം ഉത്തരവ് ഇറക്കിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: