തിരുവനന്തപുരം : ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തിയായി. തന്ത്രി ശ്രീകോവിലില്‍നിന്നു നല്കുന്ന ദീപത്തില്‍ നിന്നും മേല്‍ശാന്തി വാമനന് നമ്പൂതിരി തിടപ്പള്ളിയിലെ പണ്ടാരയടുപ്പില്‍ തീ കത്തിച്ചതോടെയാണ് ഭക്തിസാന്ദ്രമായ പൊങ്കാല ആരംഭിച്ചത്. പൊങ്കാല സമര്‍പ്പണത്തിന് മുന്നോടിയായി നിരവധി ഭക്തര്‍ ആറ്റുകാല്‍ ദേവിയെ കണ്ട് അനുഗ്രഹം വാങ്ങാനും എത്തി.
പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞ ശേഷമാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. അതിനുശേഷം തന്ത്രി ശ്രീകോവിലില്‍നിന്നു നല്കുന്ന ദീപത്തില്‍ നിന്നും മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കൊളുത്തി. ഇതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. പൊങ്കാലയടുപ്പില്‍ നിന്നുള്ള തീ ഭക്തരുടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് തീപരുകയായിരുന്നു.
ഉച്ചക്ക് രണ്ടേകാലോടെ നിവേദ്യം സമര്‍പ്പിച്ചു. പൊങ്കാല നിവേദ്യത്തിനായി 250 ശാന്തിമാരെ നിയോഗിച്ചിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് കൊണ്ട് പൊങ്കാലക്ക് എത്തിയത്. പൊങ്കാലയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. 3800 പോലീസുകാര്‍ക്കായിരുന്നു സുരക്ഷാ ചുമതല നല്‍കിയിരുന്നത്.
പൊങ്കാല സമര്‍പ്പണം കഴിഞ്ഞതോടെ നഗരസഭ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: